വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ ഈടാക്കാൻ ഹൈക്കോടതി നിർദ്ദേശം
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടികളിലേക്ക് കടക്കാൻ മോട്ടോർ വാഹന വകുപ്പിനും പോലീസിനും ഹൈക്കോടതി നിർദ്ദേശം നൽകി. ഒരു വാഹനത്തിൽ ഒന്നിലേറെ നിയമലംഘനങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ഓരോ ലംഘനത്തിനും വേവ്വേറെ 5,000 രൂപ വീതം…
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടികളിലേക്ക് കടക്കാൻ മോട്ടോർ വാഹന വകുപ്പിനും പോലീസിനും ഹൈക്കോടതി നിർദ്ദേശം നൽകി. ഒരു വാഹനത്തിൽ ഒന്നിലേറെ നിയമലംഘനങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ഓരോ ലംഘനത്തിനും വേവ്വേറെ 5,000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്.പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത വാഹനം പിഴ ചുമത്തിയതിനെ തുടർന്ന് ഉണ്ടായ വിവാദങ്ങളിൽ കോടതി അസന്തുഷ്ടി രേഖപ്പെടുത്തി. ആറ് അധിക ലൈറ്റുകൾ ഘടിപ്പിച്ച ഥാർ ജീപ്പിന് ആകെ 5,000 രൂപ മാത്രം പിഴ ചുമത്തിയ ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ ഈ നിർദ്ദേശം. നിയമലംഘനം നടത്തുന്ന ഓരോ ലൈറ്റിനും പ്രത്യേകമായി പിഴ ചുമത്തേണ്ടിയിരുന്നുവെന്ന് കോടതി വിലയിരുത്തി.അനധികൃത മാറ്റങ്ങൾക്ക് കടുത്ത നിയന്ത്രണംറോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിലുള്ള മാറ്റങ്ങൾ വാഹനങ്ങളിൽ വരുത്തുന്നത് അനുവദിക്കാനാകില്ല. അനധികൃതമായി ഘടിപ്പിക്കുന്ന അതിതീവ്ര വെളിച്ചമുള്ള എൽഇഡി ലൈറ്റുകൾ, കളർ ലൈറ്റുകൾ എന്നിവ മറ്റ് വാഹന ഡ്രൈവർമാരുടെയും കാൽനടക്കാരുടെയും കാഴ്ചയെ ബാധിച്ച് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.കൂടാതെ, നിശ്ചിത അളവിൽ കൂടുതൽ വീതിയുള്ള ടയറുകൾ, വലിയ ശബ്ദവും പുകയും പുറപ്പെടുവിക്കുന്ന എക്‌സോസ്റ്റ് പൈപ്പുകൾ എന്നിവ ഘടിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെയും നടപടി ശക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു.റിപ്പോർട്ട് നൽകാൻ നിർദ്ദേശംഅനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് അടുത്ത മാസം ഏഴിനകം സമർപ്പിക്കാൻ മോട്ടോർ വാഹന വകുപ്പിനോടും പോലീസിനോടും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Comments (0)