മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസറുടെയും കമ്പനിയുടെയും വിലാസം ഒന്ന് തന്നെ; സാമ്പത്തിക ക്രമക്കേടെന്ന് റിപ്പോർട്ട്
കൊച്ചി: ലിയോണൽ മെസ്സിയുടെയും അർജന്റീന ഫുട്ബോൾ ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങൾക്ക് പിന്നിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട്. സന്ദർശനത്തെക്കുറിച്ച്…
കൊച്ചി: ലിയോണൽ മെസ്സിയുടെയും അർജന്റീന ഫുട്ബോൾ ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങൾക്ക് പിന്നിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട്. സന്ദർശനത്തെക്കുറിച്ച് അറിയിപ്പ് നൽകിയ കമ്പനിയുടെയും സ്പോൺസറുടെയും വിലാസങ്ങൾ ഒന്നാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മുൻ എൽഡിഎഫ് സർക്കാരും സ്പോൺസറും ചേർന്ന് കായികപ്രേമികളെ വഞ്ചിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.മൂലധനം വെറും ഒരു ലക്ഷം രൂപ; ആധികാരിക രേഖകളില്ലഅർജന്റീന ടീമിനെ എത്തിക്കാമെന്നും ചെലവുകൾ പൂർണ്ണമായി വഹിക്കാമെന്നും കാണിച്ച് 2023 ജൂലൈ മാസത്തിലാണ് ഗോട്ട് ആൻഡ് ഗ്ലോബൽ എന്ന കമ്പനി കത്ത് നൽകിയത്. സന്ദർശനത്തിന് വെറും 20 ദിവസങ്ങൾക്ക് മുൻപ് മാത്രം രജിസ്റ്റർ ചെയ്ത ഈ കമ്പനിയുടെ ആകെ മൂലധനം ഒരു ലക്ഷം രൂപ മാത്രമായിരുന്നു. ഈ കമ്പനിയുടെ വിലാസവും സ്പോൺസറായ റിപ്പോർട്ടർ ടിവിയുടെ വിലാസവും ഒന്നാണെന്നാണ് കണ്ടെത്തൽ. ആധികാരികമായ യാതൊരു രേഖകളുമില്ലാതെയാണ് ടീം വരുമെന്ന് സ്പോൺസർമാർ വാഗ്ദാനം നൽകിയതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.കായിക മന്ത്രി ഇമെയിൽ അയച്ചെങ്കിലും മറുപടി ലഭിച്ചില്ലഅർജന്റീന ഫുട്ബോൾ അസോസിയേഷനെ ക്ഷണിച്ചുകൊണ്ട് കായിക മന്ത്രി അബ്ദുൾ റഹ്മാൻ ഔദ്യോഗികമായി ഇമെയിൽ അയച്ചിരുന്നെങ്കിലും അതിന് മറുപടി ലഭിച്ചതായി യാതൊരു രേഖകളുമില്ല. സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലാതെയും നിലവിലുള്ള ചട്ടങ്ങൾ മറികടന്നുമാണ് നടന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. തുടർന്നുള്ള നടപടികൾക്കായി അന്വേഷണ റിപ്പോർട്ട് നിലവിൽ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്
Comments (0)