സർക്കാർ ആശുപത്രിയില്‍ ബാനർ കെട്ടി ഭക്ഷണം കൊടുക്കാൻ പാടില്ലെന്ന് ആരോഗ്യമന്ത്രി

Summary: Health Minister K. Muralidharan has said that putting up banners and distributing food in government hospitals will not be permitted. "Government hospitals are not places for putting up banners or displaying flags," the minister said. He added that the distribution of lunch in government hospitals will be carried out through community kitchens

സർക്കാർ ആശുപത്രിയില്‍ ബാനർ കെട്ടി ഭക്ഷണം കൊടുക്കാൻ പാടില്ലെന്ന് ആരോഗ്യമന്ത്രി

സർക്കാർ ആശുപത്രിയില്‍ ബാനർ കെട്ടി ഭക്ഷണം കൊടുക്കാൻ പാടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കൊടികെട്ടേണ്ട സ്ഥലമല്ല സർക്കാർ ആശുപത്രി.

ഉച്ചഭക്ഷണം കമ്മ്യൂണിറ്റി കിച്ചൻ വഴിയാക്കുമെന്നും മന്ത്രി. "കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ആർക്കു വേണമെങ്കിലും ഭക്ഷണം അവിടെ ഏല്‍പ്പിക്കാം. പക്ഷേ ബാനറോ പേരോ കൊടിയോ ഒന്നും പാടില്ല. അങ്ങനെ കൊടി കെട്ടേണ്ട സ്ഥലമല്ല സർക്കാർ ആശുപത്രി," മന്ത്രി വ്യക്തമാക്കി.

സേവനം ചെയ്യുന്നതിന് ബോർഡ്‌ ന്റെ ആവശ്യം ഇല്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു

സർക്കാർ ആശുപത്രികള്‍ സൗഹാർദപരമാക്കും

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളില്‍ രോഗിസൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് ആശയവിനിമയത്തിലും പൊതുജനങ്ങളുമായുള്ള ഇടപെടലിലും നിർബന്ധിത പരിശീലനം നല്‍കാൻ തീരുമാനമായി. താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ഒഴികെയുള്ള എല്ലാ ജീവനക്കാരും പരിശീലന പരിപാടിയുടെ ഭാഗമാകുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

പരിശീലന പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് നിർദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

ആശുപത്രി ജീവനക്കാരുടെ പെരുമാറ്റം, ആശയവിനിമയത്തിലെ പോരായ്മകള്‍, രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള സമീപനം എന്നിവ സംബന്ധിച്ച്‌ വ്യാപകമായി പരാതികള്‍ ഉയർന്ന പശ്ചാത്തലത്തിലാണ് പരിശീലനം നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്.

Comments (0)