പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; യുഎസ്-ഇറാൻ സൈനിക സംഘർഷം രൂക്ഷമാകുന്നു
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക അസ്വാരസ്യങ്ങൾ പുതിയ തലത്തിലേക്ക്. മേഖലയിലുണ്ടായ പുതിയ സൈനിക നീക്കങ്ങൾക്കും സംഘർഷങ്ങൾക്കും പൂർണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. മുൻപ്…
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക അസ്വാരസ്യങ്ങൾ പുതിയ തലത്തിലേക്ക്. മേഖലയിലുണ്ടായ പുതിയ സൈനിക നീക്കങ്ങൾക്കും സംഘർഷങ്ങൾക്കും പൂർണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. മുൻപ് ഇരുരാജ്യങ്ങളും ഒപ്പുവെച്ച സമാധാന കരാറുകൾ വാഷിംഗ്ടൺ ലംഘിച്ചതായും ഇറാൻ കുറ്റപ്പെടുത്തി.ദക്ഷിണ ഇറാനിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങളും, ഇറാനിയൻ എണ്ണക്കപ്പലുകൾക്ക് മേൽ വീണ്ടും ഉപരോധം ഏർപ്പെടുത്താനുള്ള നീക്കങ്ങളുമാണ് സ്ഥിതിഗതികൾ വഷളാക്കിയത്. ലെബനനിലെ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, മുൻപുണ്ടാക്കിയ സമാധാന ഉടമ്പടികളുടെ അടിസ്ഥാനം തന്നെ തകർന്നതായി ഇറാൻ വ്യക്തമാക്കി. എന്നാൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് തങ്ങളുടെ സൈനിക നടപടിയെന്നാണ് അമേരിക്കൻ പക്ഷത്തിന്റെ വിശദീകരണം.മിസൈൽ-ഡ്രോൺ ആക്രമണവുമായി ഇറാൻ; ബഹറൈനിലും കുവൈറ്റിലും അപായ സൈറണുകൾഅമേരിക്കൻ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ശക്തമായ തിരിച്ചടി നൽകി. ബഹറൈനിലും കുവൈറ്റിലുമുള്ള യുഎസിന്റെ 85 സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം.ആക്രമണത്തെ തുടർന്ന് ബഹറൈനിലും കുവൈറ്റിലും മണിക്കൂറുകളോളം അപായ സൈറണുകൾ മുഴങ്ങി. ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ പശ്ചിമേഷ്യയിൽ ആശങ്ക ശക്തമാവുകയാണ്.
Comments (0)