നേപ്പാളിലെ ദുരന്തം: കാണാതായവർക്കുള്ള തെരച്ചിൽ തുടരുന്നു
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കാണാതായ 290 ലധികം ഇന്ത്യക്കാർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. നേപ്പാളിലെ തൃശൂലി-1 ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന 73 ഇന്ത്യൻ തൊഴിലാളികളും കൈലാസ മാനസസരോവർ യാത്രയ്ക്കായി ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റ്…
നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കാണാതായ 290 ലധികം ഇന്ത്യക്കാർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. നേപ്പാളിലെ തൃശൂലി-1 ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന 73 ഇന്ത്യൻ തൊഴിലാളികളും കൈലാസ മാനസസരോവർ യാത്രയ്ക്കായി ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റ് അതിർത്തിയിലെത്തിയ 200-ഓളം തീർത്ഥാടകരും കാണാതായവരിൽ ഉൾപ്പെടുന്നു. 33 മലയാളികളെ കുറിച്ചും യാതൊരു വിവരവുമില്ല.
അതേസമയം, തമിഴ്‌നാട്ടിൽ നിന്നുള്ള 21 തീർത്ഥാടകരെ വ്യോമസേന രക്ഷപ്പെടുത്തി. പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി സഞ്ചാരികളെ കണ്ടെത്താനായി അതത് സംസ്ഥാന സർക്കാരുകൾ അടിയന്തിര കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനങ്ങൾ വഴി 47.5 ടൺ ദുരിതാശ്വാസഒ സാമഗ്രികളും മരുന്നുകളുമായി കാഠ്മണ്ഡുവിലേക്ക് അയച്ചിട്ടുണ്ട്. നേപ്പാൾ ആർമിയുമായി ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ സംയുക്ത രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്.
നേപ്പാളിനെ പിടിച്ചു കുലുക്കിയ ദുരന്തമായിരുന്നു ഉണ്ടായിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 300 ൽ അധികം ആളുകളാണ് മരിച്ചിരിക്കുന്നത്. കാണാതായവരുടെ എണ്ണം ഇതിലും എത്രയോ അധികമാണ്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതകളുമുണ്ട്.
Comments (0)