കൊയിലാണ്ടിയിൽ ആക്രിക്കടയിൽ വാക്കു തർക്കം; മൂന്ന് പേർക്ക് കുത്തേറ്റു, കടയുടമയുടെ നില ഗുരുതരം
കൊയിലാണ്ടി: കൊയിലാണ്ടി പഴയ ചിത്ര ടാക്കീസിന് സമീപം പ്രവർത്തിക്കുന്ന ആക്രിക്കടയിലുണ്ടായ തർക്കത്തിനിടെ മൂന്ന് പേർക്ക് കുത്തേറ്റു. കടയുടമയായ തിരുനെൽവേലി സ്വദേശി മുത്തുകുമാർ, ഇവിടെ ജോലി ചെയ്യുന്ന മണികണ്ഠൻ, ശരവണൻ എന്നിവർക്കാണ് അക്രമത്തിൽ…
കൊയിലാണ്ടി: കൊയിലാണ്ടി പഴയ ചിത്ര ടാക്കീസിന് സമീപം പ്രവർത്തിക്കുന്ന ആക്രിക്കടയിലുണ്ടായ തർക്കത്തിനിടെ മൂന്ന് പേർക്ക് കുത്തേറ്റു. കടയുടമയായ തിരുനെൽവേലി സ്വദേശി മുത്തുകുമാർ, ഇവിടെ ജോലി ചെയ്യുന്ന മണികണ്ഠൻ, ശരവണൻ എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. ഇതിൽ ഉടമയായ മുത്തുകുമാറിന്റെ മുറിവുകൾ ഗുരുതരമാണെന്നാണ് വിവരം.
തർക്കത്തിന് കാരണം പഴയ സ്കൂട്ടറിന്റെ വിലപഴയൊരു സ്കൂട്ടർ വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വൈകുന്നേരം ഈ വാഹനം വാങ്ങിയ സംഘം രാത്രിയോടെ വീണ്ടും കടയിലെത്തുകയായിരുന്നു. തുടർന്ന് പണത്തെച്ചൊല്ലി തർക്കമുണ്ടാവുകയും കൂടെയുണ്ടായിരുന്ന ഒരാൾ മൂർച്ചയുള്ള ആയുധമെടുത്ത് കടയിലുള്ളവരെ ആക്രമിക്കുകയുമായിരുന്നു.ആക്രമണം തടയുന്നതിനിടെ മറ്റ് ജീവനക്കാർക്കും കുത്തേറ്റുആക്രമണത്തിൽ മുത്തുകുമാറിന്റെ തലയ്ക്കും ചെവിക്ക് സമീപത്തുമാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ജീവനക്കാരായ മറ്റ് രണ്ടുപേർക്കും കുത്തേറ്റത്. പരിക്കേറ്റ മൂവരെയും ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പ്രതികൾക്കായി കൊയിലാണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിആക്രമണം നടത്തിയ ശേഷം പ്രതികൾ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Comments (0)